| നഗരക്കൊയ്ത്ത്-11 |
|
ഇ.പി മുഹമ്മദ് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് കോഴിക്കോട് നഗരസഭയ്ക്ക്. ബ്രിട്ടീഷ് ഭരണകാലത്താണ് കോഴിക്കോട്ട് വ്യവസ്ഥാപിത നഗരസഭാ ഭരണം ആരംഭിച്ചത്. എന്നാല്‍ അതിനും മുമ്പ് തന്നെ ഗ്രാമപ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി കോഴിക്കോട്ട് തനതായ നഗരഭരണ സംവിധാനം നിലനിന്നിരുന്നുവെന്നതാണ് ചരിത്രം.
1866 ജൂലൈ മൂന്നിനാണ് കോഴിക്കോട് മുന്‍സിപ്പാലിറ്റി പിറവിയെടുത്തത്. 1942ല്‍ സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചതിന്റെ പേരില്‍ പിരിച്ചുവിട്ട നഗരസഭ 1947ല്‍ പുനസംഘടിപ്പിച്ചു. 1962 നവംബര്‍ ഒന്നിന് കോഴിക്കോട് മുനിസിപ്പാലിറ്റി കോര്‍പ്പറേഷനായി ഉയര്‍ത്തി.പിന്നീട് 35 വര്‍ഷമായി ഇടതുഭരണത്തിന്‍ കീഴിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. ഈ കാലയളവില്‍ നാലുതവണ ഒഴിച്ച് സി പി എമ്മുകാര്‍ തന്നെയാണ് മേയര്‍ പദവി അലങ്കരിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊണ്ടുവന്ന പഞ്ചായത്ത് രാജ് ആക്ടിനെ തുടര്‍ന്ന് കൂടുതല്‍ അധികാരത്തോടെ 1995ല്‍ പുതിയ കൗണ്‍സില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒട്ടേറെ പ്രതീക്ഷകളുണ്ടായിരുന്നു നഗരവാസികള്‍ക്ക്.
എന്നാല്‍ സി പി എമ്മിന്റെ അന്ധമായ രാഷ്ട്രീയവല്‍ക്കരണത്തിനിടയില്‍ നഗരവികസനമെന്ന സ്വപ്നം വൃഥാവിലാവുകയായിരുന്നു. പിന്നീട് വന്ന ഭരണസമിതിയുടെ കാലത്തും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല. 2005ല്‍ നിലവില്‍ വന്ന ഇപ്പോഴത്തെ കൗണ്‍സില്‍ നഗരവാസികള്‍ക്ക് നിരാശ മാത്രം സമ്മാനിച്ചാണ് പടിയിറങ്ങുന്നത്. ര്‍ഷാവര്‍ഷം അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും ഒന്നും നടപ്പാകാറില്ല. ഈ വര്‍ഷത്തെ ബജറ്റും തഥൈവ. കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കുന്നതാണ് കോര്‍പ്പറേഷന്‍ ഭരണാധികാരികളുടെ വിനോദം.
വികസനത്തിന് ദീര്‍ഘ അവധി
മാസ്റ്റര്‍ പ്ലാന്‍ ഇല്ലാത്തത് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പലതും നഷ്ടപ്പെടാന്‍ ഇടയാക്കി. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കുറ്റകരമായ അനാസ്ഥയില്‍ കോഴിക്കോടിന് നഷ്ടപ്പെട്ടത് കോടികള്‍. വികസന പ്രവൃത്തികള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് കോര്‍പ്പറേഷനെ ആരും കുറ്റംപറയില്ല. എന്നാല്‍ അവ നടപ്പാക്കിയോ എന്ന കാര്യം മാത്രം ചോദിക്കരുത്. കോര്‍പ്പറേഷന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ സി.ഡി.ഐ പിരിച്ചുവിട്ടത്. വ്യവസ്ഥാപിതമായ നഗരഭരണ സംവിധാനം നിലവില്‍ ഉള്ളപ്പോള്‍ ഇത്തരമൊരു ഏജന്‍സിയുടെ ആവശ്യമില്ലെന്നായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.സി.ഡി.എ ആസൂത്രണം ചെയ്ത നഗര വികസനത്തിന് മുതല്‍ക്കൂട്ടായേക്കാവുന്ന പല വന്‍ പദ്ധതികളും ഇതോടെ തകിടം മറിഞ്ഞു.
നഗരാസൂത്രണത്തിന്റെ മാനദണ്ഡം രാഷ്ട്രീയം മാത്രം
നഗരാസൂത്രണത്തിലെ പിഴവിന്റെ ഭാരം പേറുന്നവരാണ് നഗരവാസികള്‍. രാഷ്ട്രീയ താല്‍പര്യം നഗരാസൂത്രണത്തിലെ പ്രധാന മാനദണ്ഡമാവുന്നു.നഗരാസൂത്രണത്തിലെ പിഴവിന് പ്രകടമായ ഉദാഹരണങ്ങള്‍ ഈ നഗരത്തില്‍ അന്വേഷിച്ച് നടക്കേണ്ടതില്ല.മഴയൊന്നു പെയ്താല്‍ നഗരം വെള്ളത്തിനടിയിലാവും. ഈ വര്‍ഷവും സ്ഥിതിയില്‍ മാറ്റമില്ല. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിച്ചിട്ടും നഗരസഭ നടപടിയെടുക്കാത്തത് ജനങ്ങളുടെ ദുരിതത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു.
പാഴാക്കിയത് നൂറുകോടിയുടെ എ ഡി ബി ഫണ്ട്
ഗ്രീന്‍ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയില്‍ കോര്‍പ്പറേഷന്റെ സ്വന്തം നേട്ടമായി അവതരിപ്പിച്ചത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മാനാഞ്ചിറയും മറ്റു കുളങ്ങളുമാണ്. പ്രകൃതിദത്ത ജലസ്രോതസ്സുകളെ തങ്ങളുടെ ഭരണനേട്ടമായി കൊട്ടിഘോഷിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണസമിതി കാണിച്ച തൊലിക്കട്ടിക്ക് മുന്നില്‍ കാണ്ടാമൃഗം തോറ്റുതൊപ്പിയിടും. പൊതുമേഖലയുടെ സംരക്ഷകര്‍ എന്നു വീമ്പിളക്കുന്നവര്‍ സ്വകാര്യസംരംഭകരെ വഴിവിട്ടു സഹായിക്കുന്നതാണ് കോഴിക്കോട്ടെ പല പദ്ധതികളിലും കണ്ടത്. പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹകരണം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്ന സര്‍ക്കാര്‍ ഏജന്‍സികളെ കണ്ടില്ലെന്ന് നടിച്ചത് സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതുഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന വികസന പ്രവൃത്തികള്‍ സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് കോര്‍പ്പറേഷന്‍ നഷ്ടപ്പെടുത്തിയത്. ഇതിലൂടെ ഭരണകക്ഷി നേതാക്കളുടെ കീശ നിറഞ്ഞുവെന്നത് വേറെ കാര്യം.
ഇതറിഞ്ഞ് പ്രദേശത്തെ സ്ഥലമുടമകള്‍ കിട്ടിയ വിലയ്ക്ക് സ്ഥലം വില്‍ക്കാന്‍ തയ്യാറായപ്പോള്‍ മുഴുവനായി വാങ്ങിക്കൂട്ടിയത് സി പി എമ്മിലെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു സ്വകാര്യ വ്യക്തിയാണ്. ഈ വ്യക്തിയുടെ കൈവശം സ്ഥലം വന്നുചേര്‍ന്നതോടെ ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ പണമില്ലെന്നും ഭൂമി കൈവശമുള്ള സ്വകാര്യ വ്യക്തികള്‍ വന്നാല്‍ അനുമതി നല്‍കുമെന്നും കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. ഒടുവില്‍ നേതാക്കളുടെ ഉറ്റസുഹൃത്തിന് തന്നെ അനുമതി ലഭിച്ചു. ബസ് ടെര്‍മിനലിന് പ്രവേശന കവാടം ഒരുക്കാന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലം ഈ വ്യക്തിക്ക് തുച്ഛവിലയ്ക്ക് നല്‍കാനുള്ള ഉദാരതയും കോര്‍പ്പറേഷനുണ്ടായി.
സൗന്ദര്യവല്‍ക്കരണത്തിന്റെ നേട്ടം സ്വകാര്യ കമ്പനിക്ക്
കമ്പിവേലിയുള്ള കാര്യം അറിയാതെ നടപ്പാതയിലൂടെ നടക്കുന്നവര്‍ വട്ടംചുറ്റിയത് തന്നെ. വൈ-ഫൈ ബസ് വെയിറ്റിംഗ് ഷെഡുകള്‍ സ്വകാര്യ കമ്പനികളുടെ പരസ്യകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് സ്വകാര്യ കമ്പനി വൈ ഫൈ ബസ് വെയിറ്റിംഗ് ഷെഡുകള്‍ നിര്‍മിച്ചത്. യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാനോ ഇരിക്കാനോ സൗകര്യം ഇവിടെയില്ല. ബസ് സ്റ്റോപ്പുകളിലെ വിലപിടിച്ച വസ്തുക്കള്‍ പതിവായി മോഷ്ടിക്കപ്പെടുന്നു. പകരം സ്ഥാപിക്കാന്‍ സ്റ്റോപ്പ് നിര്‍മ്മിച്ച പരസ്യകമ്പനി തയ്യാറാകുന്നില്ല. മോഷ്ടിക്കപ്പെടുന്ന വസ്തുക്കളുടെ വില തന്നെയാണ് ട്രൈറ്റാന്‍ കമ്പനി മുഖംതിരിക്കാന്‍ പ്രധാന കാരണം. മോഷണം പതിവായ സാഹചര്യത്തില്‍ വിലകൂടിയ വസ്തുക്കള്‍ ഉപയോഗിച്ച് ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാന്‍ പരസ്യ കമ്പനി തയ്യാറാകില്ലെന്നും സൂചനയുണ്ട്. ഇതോടെ കമ്പനിയുമായി ധാരണയിലെത്തിയ നഗരസഭയാണ് പ്രതിക്കൂട്ടിലാകുന്നത്.
സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ ഒരു നഗരസഭയിലും നടന്നിട്ടില്ലാത്ത അഴിമതികള്‍ക്ക് കളമൊരുങ്ങിയത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ്. തീവെട്ടിക്കൊള്ളയും കയ്യിട്ടുവാരലും നിര്‍ബാധം തുടര്‍ന്നപ്പോള്‍ ഭരണതലത്തിലെ താഴെതട്ടിലുള്ളവര്‍ മുതല്‍ ഉന്നതര്‍ വരെ അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

മുതലക്കുളം 
-°C 