പിണറായി കാണുന്നത്‌ ധനികരെ മാത്രം

Imageറഫീക്‌ വടക്കെകാട്‌
ദോഹ:
ഗള്‍ഫ്‌ പര്യടനം നടത്തുന്ന സി പി എം സം സ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കാണുന്നത്‌ മുതലാളികളെ മാത്രം. പാവപ്പെട്ട തൊഴിലാളികളെ കാണാന്‍ വിസമ്മതിച്ച നേതാവ്‌ മുഴുവന്‍ നേരവും പഞ്ചനക്ഷത്രഹോട്ടലുകളില്‍ മുതലാളിമാരുടെ സല്‍ക്കാരം സ്വീകരിച്ച്‌ കഴിയുകയാണ്‌.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പിണറായി ഈ മാസം എട്ടിനു കാലത്ത്‌ ഏഴരയോടെയാണ്‌ വന്നിറങ്ങിയത്‌. പിന്നീടുള്ള രണ്ടുദിവസം മുഴുവനായി അദ്ദേഹം ഖത്തറില്‍ ചെലവഴിച്ചു. 11 നു കാലത്ത്‌ അദ്ദേഹം കുവൈറ്റിലേക്ക്‌ പോയി. സാദാ സഖാക്കള്‍ പിണറായി ഖത്തറിലുണ്ടെന്നറിയുന്നത്‌ തന്നെ അദ്ദേഹം അവിടെനിന്ന്‌ പറന്നതിനുശേഷമായിരുന്നു. ചിലര്‍ക്ക്‌ നേതാവിനെ കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. പോകുന്നതിന്‌ തലേദിവസം രാത്രി തിരക്കിട്ട്‌ സംഘടിപ്പിച്ച പാര്‍ട്ടി അനുഭാവികളുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞവര്‍ക്കായിരുന്നു അത്‌. സ്വീകരണ പരിപാടിയില്‍ പ്രസംഗിച്ചശേഷം യോഗം അവസാനിക്കും മുമ്പെ പിണറായി വേദി വിട്ടു.

 

എന്നാല്‍ നാലുദിവസത്തോളം ഖത്തറിലെ സഖാക്കളുടെ കാര്യങ്ങളന്വേഷിച്ച്‌ സഖാവ്‌ തളര്‍ന്ന്‌ പോയെന്നാണ്‌ പാര്‍ട്ടി 'നോര്‍ക്കാ' ഏരിയാ കമ്മറ്റി വിലയിരുത്തിയത്‌. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ കാണാന്‍ അവസരം ചോദി ച്ചപ്പോള്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു. ഗള്‍ഫിലെ എല്ലായിടത്തും പത്രക്കാരെ അദ്ദേഹം മാറ്റിനിര്‍ത്തുകയായിരുന്നു. എന്തിനും ഏതിനും പത്രക്കാരെ സമീപിക്കാറുള്ള സംഘാടകരും നേതാവിന്റെ യാതൊരു ചടങ്ങിലേക്കും മാധ്യമ പ്രതിനിധികളെ ക്ഷണിച്ചില്ലെന്നതും ശ്രദ്ധേയമായി.
ഖത്തറിലെ ദിനങ്ങളില്‍ വിരുന്നുകളുടെ വിപ്ലവം ആണ്‌ നടന്നത്‌. നക്ഷത്രഹോട്ടലായ റമദ ഹോട്ടലില്‍ നടന്ന സായാഹ്നസല്‍ക്കാരത്തിലും പാര്‍ട്ടിയുമായോ പിണറായിയുമായോ ബന്ധമില്ലാത്ത ഏതാനും പണക്കാരുടെ വീടുകളില്‍ നടന്ന മത്സരസല്‍ക്കാര പരിപാടികളിലും എല്ലാ അടിസ്ഥാനവര്‍ഗ്ഗ പണക്കാരും ക്ഷണിക്കപ്പെട്ടു. ഇതു അല്‍പ്പം കടുത്തുപോയി എന്നാണ്‌ ഒരു പാര്‍ട്ടിനേതാവ്‌ തന്നെ അഭിപ്രായപ്പെട്ടത്‌.


ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്നവരുടെ കണക്കുകളും ഏതു സന്ദര്‍ഭങ്ങളിലും പാവപ്പെട്ടവന്റെ പ്രശ്നങ്ങളെക്കു റിച്ചും വാതോരാതെ മൊഴിയാറുള്ള ചാനല്‍ പ്രതിനിധിയും കൈനിറയെ മോതിരവും വിലപിടിപ്പുള്ള വാച്ചും മറ്റുമായി നടക്കാറുള്ള പ്രവാസി സഖാവും ഇതിനൊപ്പം എല്ലാം ആസ്വദിച്ചു കൂടെയുണ്ടായിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls