റബ്ബര്‍ കൃഷി വെട്ടിനശിപ്പിച്ച സംഭവം; സി പി എം പ്രവര്‍ത്തകരും മണല്‍മാഫിയ അംഗങ്ങളും അറസ്റ്റില്‍

Imageതിരുവല്ല: കുറ്റൂര്‍ തെങ്ങേലിയില്‍ 11 പേരുടെ റബ്ബര്‍തോട്ടം വെട്ടിനശിപ്പിച്ചകേസില്‍ രണ്ട്‌ സി പി എം പ്രവര്‍ത്തകരെയും രണ്ട്‌ മണല്‍മാഫിയ അംഗങ്ങളെയും തിരുവല്ലാ പോലീസ്‌ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രിയിലാണ്‌ ഇവര്‍ തെങ്ങേലി ഒട്ടത്തില്‍ പാടശേഖരത്തിലെ മൂന്നുവര്‍ഷം വളര്‍ച്ചയെത്തിയ 894 റബ്ബര്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ചത്‌.

കുറ്റൂര്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന വ്യാപകമായ മണല്‍ മാഫിയാ പ്രവര്‍ത്തനത്തിന്‌ തടസ്സം നിന്നതിന്‌ പ്രതികാരമായാണ്‌ വെട്ടിനശിപ്പിക്കല്‍ നടന്നതെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ തെളിഞ്ഞതായി ഡി വൈ എസ്‌ പി ജി വിനോദ്കുമാര്‍ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.കുറ്റൂര്‍ തെങ്ങേലി തൈപ്പടവില്‍ കുട്ടന്റെ മകന്‍ മോനി(54) ജയാ ഭവനില്‍ കരുണാകരന്‍ നായരുടെ മോഹന്‍(48) പോത്താളത്ത്‌ വയ്യാറയില്‍ ഗോപാലകൃഷ്ണപിള്ളയുടെ മകന്‍ ഉദയന്‍(39) മങ്ങാട്ടുശ്ശേരില്‍ രാജപ്പന്‍ മകന്‍ രാജേഷ്കുമാര്‍(33) എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. സംഭവത്തില്‍ പ്രതികളായിരിക്കുന്ന ഏഴുപേരില്‍ മൂന്നുപേരെ പിടികിട്ടാനുണ്ടെന്നും പോലീസ്‌ പറഞ്ഞു. പനവേലില്‍ ബാലന്റെ ജ്യേഷ്ഠന്റെ ഉടമസ്ഥതയിലുള്ള തെങ്ങേലി പുതുവേലി കോളനി ഓലിയില്‍ വീട്‌ കേന്ദ്രീകരിച്ചു നടന്ന ഗൂഡാലോചനയിലാണ്‌ വെട്ടിനശിപ്പിക്കല്‍ നടന്നത്‌. മണല്‍മാഫിയ്ക്കെതിരു നില്‍ക്കുന്ന നാട്ടുകാരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുവേണ്ടിയായിരുന്നു ഈ അക്രമം നടത്തിയതെന്നാണ്‌ പോലീസിന്റെ നിഗമനം.


എന്നാല്‍ പോലീസ്‌ നടത്തിയ അറസ്റ്റ്‌ നാടകത്തിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. അറസ്റ്റ്‌ ചെയ്യപ്പെട്ട സി പി എം പ്രവര്‍ത്തകനായ ഉദയന്റെ പിതാവ്‌ ഗോപാലകൃഷ്ണപിള്ള സി പി എം കുറ്റൂര്‍ ലോക്കല്‍ സെക്രട്ടറി വിജയനെതിരെ തിരുവല്ലാ മുനിസിഫ്‌ കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പിന്നോക്ക വിഭാഗത്തിലെ സി പി എം അനുഭാവികള്‍ക്കെതിരെ ശത്രുതാ മനോഭാവത്തോടെയാണ്‌ സി പി എം നേതാക്കള്‍ പെരുമാറുന്നത്‌ എന്ന്‌ പറയപ്പെടുന്നു. ഉദയന്‍ ഉള്‍പ്പെടെയുള്ളവര്‍ സി പി എം നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ്‌ സാമുദായിക സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുകയാണ്‌. ജോസഫ്‌ എം പുതുശ്ശേരി എം എല്‍ എ യുടെ നേതൃത്വത്തിലുള്ള യു ഡി എഫ്‌ സംഘമാണ്‌ റബ്ബര്‍ നശിപ്പിക്കല്‍ സംഭവം പുറം ലോകത്തെ അറിയിക്കുന്നത്‌.


കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, എ ഐ സി സി കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി ജെ കുര്യന്‍ എം പി, എ ഐ സി സി അംഗം അഡ്വ. പീലിപ്പോസ്‌ തോമസ്‌, ഡി സി സി വൈസ്പ്രസിഡന്റ്‌ പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പില്‍, യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള യു ഡി എഫ്‌ സംഘം പ്രശ്നത്തിന്റെ തുടക്കം മുതല്‍ തന്നെ കര്‍ഷകര്‍ക്കൊപ്പമുണ്ടായിരുന്നു. തിരുവല്ലാ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസിന്റെ നേതൃത്വത്തിലുള്ള സഭാ നേതൃത്വവും മാനുഷിക പരിഗണനയില്ലാത്ത സി പി എമ്മിന്റെ കാടത്തത്തിനെതി രംഗത്തുവന്നിരുന്നു. സി പി എം ഔദ്യാഗിക വിഭാഗം എഴുതി തയ്യാറാക്കിയ പ്രതിപ്പട്ടിക പോലെയാണ്‌ പോലീസിന്റെ കണ്ടെത്തലെന്ന്‌ നേതൃത്വത്തിനെതിരായി നില്‍ക്കുന്ന സി പി എം കാരുടെ കുറ്റപ്പെടുത്തല്‍.

 

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls