വാസുക്കുട്ടി വധം: നാലാം പ്രതി അറസ്റ്റില്‍

Imageആലപ്പുഴ: പത്തനംതിട്ടയില്‍ സ്വകാര്യ പണമിടപാട്‌ സ്ഥാപനമുടമ വാസുക്കുട്ടിയെ കാറില്‍ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ നാലാം പ്രതിയെ ആലപ്പുഴ ക്രൈം ബ്രഞ്ച്‌ ഡി വൈ എസ്‌ പി കെ വേണുഗോപാലും സംഘവും അറസ്റ്റുചെയ്തു.

പത്തനം തിട്ട സ്വദേശി മുംബൈ കലംപൊലി എല്‍ ഐ ജി ഫസ്റ്റ്‌ സെക്ടര്‍ ഡി 51 ല്‍ വാടകയ്ക്ക്‌ താമസിക്കുന്ന ശ്യം എന്ന ഹരിദാസാണ്‌(23) അറസ്റ്റി ലായത്‌.കഴിഞ്ഞ ദിവസം ഇടുക്കി ഉപ്പുതറയിലുളള ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ്‌ ഇയാളെ പിടികൂടിയത്‌.പ്രതികള്‍ക്ക്‌ ഒളിവില്‍ താമസിക്കുന്നതിന്‌ മുംബൈയില്‍ സൗകര്യമൊരുക്കിയെന്നും അപഹരിച്ച സ്വര്‍ണ്ണം വില്‍ക്കുന്നതിന്‌ സഹായിച്ചുവെന്നുമാണ്‌ കേസ്‌.ക്രൈംബ്രാഞ്ച്‌ വിശദീകരണം ഇങ്ങനെ:പത്തനംതിട്ട സ്വദേശിയായ ശ്യാം കഴിഞ്ഞ ആറുവര്‍ഷമായി മുംബൈ യിലാണ്‌ താമസിക്കുന്നത്‌. വസുക്കുട്ടി വധക്കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി ഷിജിന്റേയും മൂന്നാം പ്രതി രഞ്ജിത്തിന്റേയും സുഹൃത്തായ ഇയാള്‍ പ്രതികള്‍ക്ക്‌ കൊലയ്ക്ക്‌ ശേഷം മുംബൈയില്‍ ഒളിവില്‍ താമസിക്കുന്നതിന്‌ സൗകര്യമൊരുക്കിക്കൊടുത്തു. പ്രതികള്‍ അപഹരിച്ച സ്വര്‍ണ്ണം മുംബൈയില്‍ വിറ്റത്‌ ശ്യാമായിരുന്നു.പണം ഇവര്‍ക്ക്‌ നല്‍കാതിരിക്കുന്നതിനായി പ്രതികളെ അന്വേഷണ സംഘത്തിന്‌ ഒറ്റിക്കൊടുക്കുകയാണ്‌ ഇയാള്‍ ചെയ്തത്‌.

 

പണമുപയോഗിച്ച്‌ ആള്‍ട്ടോ കാര്‍ വാങ്ങുകയും പിന്നെ ഇത്‌ മറിച്ച്‌ വിറ്റ്‌ മരുതി എസ്റ്റീം വാങ്ങി കുറച്ച്‌ നാള്‍ സുഖലോലുപതയില്‍ കഴിയുകയുമായിരുന്നു. രണ്ടും മൂന്നും പ്രതികള്‍ നിരവധി തവണ ശ്യാമുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാന ത്തില്‍ ലഭിച്ച തെളിവുകളില്‍ നിന്നും നിരവധി തവണ ഇയാളെ അന്വേഷിച്ച്‌ പൊലീസ്‌ മുംബൈയില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴി ഞ്ഞ ി‍ല്ല.കഴിഞ്ഞ രണ്ടാഴ്ചയായി മെബെയില്‍ ഫോണ്‍ ടവര്‍ വഴി അന്വേഷണം നടത്തിയാണ്‌ ഇടുക്കിയില്‍ പ്രതിയുണ്ടെ ന്ന്‌ മനസിലാക്കുകയും ഇവിടെയെത്തി അറസ്റ്റുചെയ്തതെന്നും ക്രൈംബ്രാഞ്ച്‌ പറഞ്ഞു.സ്വര്‍ണ്ണം വില്‍പന ന ട ത്തിയ കട്ടപ്പനയില്‍ തെളിവെടുപ്പിന്‌ കൊണ്ടുപോയി ഇവിടുത്തെ ജ്യോൂവലറിയില്‍ നിന്നും 13 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ടെന്ന്‌ ഡി വൈ എസ്‌ പി പറഞ്ഞു.2009 ഒക്ടോബര്‍ 15 നാണ്‌ കേസിനാസ്പദമായ സംഭവം അരങ്ങേറിയത്‌.സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തി ലേയ്ക്ക്‌ കാറില്‍ വരുമ്പോള്‍ പ്രതികള്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാറില്‍ കയറുകയും ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മാവേലി ക്കര ളാഹാ ജംഗ്ഷന്‌ സമീപം കാറില്‍ ഉപേക്ഷിക്കുക യുമായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ ഒന്നാം പ്രതി ബിജു ഉള്‍പ്പടെ മൂന്നുപേരെ നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു.അറസ്റ്റിലായ നാലാം പ്രതി ശ്യാമിനെ ഇന്നലെ പത്തനം തിട്ട ജുഡിഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls