| സി ആന്‍ഡ് എ. ജി റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരും |
|
ഗോവയിലെ കടല്‍ത്തീര സൗന്ദര്യവത്ക്കരണത്തിന് 200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയ കേന്ദ്ര ധനമന്ത്രി കേരളത്തെ പാടേ തഴഞ്ഞു എന്നായിരുന്നു മന്ത്രി ഐസക്കിന്റെ വാക്കുകള്‍. ബജറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ സര്‍വതാ യോഗ്യനും അര്‍ഹനുമാണ് അദ്ദേഹം. മന്ത്രി ഐസക്കിന്റെ പ്രതികരണം കയ്യോടെ തേടിയ മാധ്യമ വൈദഗ്ധ്യവും പ്രശംസനീയമാണ്. എന്നാല്‍ ബജറ്റ് പ്രസംഗം കേന്ദ്ര മന്ത്രി മുഴുമിക്കുന്നതിനു മുമ്പ് കേരളത്തിലെ ധനമന്ത്രി ചാടിക്കയറിപ്പറഞ്ഞ അഭിപ്രായം പക്വതയാര്‍ന്നതോ വസ്തുകള്‍ക്ക് നിരക്കുന്നതോ ആയിരുന്നില്ല. ബജറ്റ് വായന പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തിന് എത്രമാത്രം പരിഗണന ലഭിച്ചു എന്ന കാര്യം ജനങ്ങള്‍ക്കു മുഴുവന്‍ വ്യക്തമായി. പക്ഷേ സംസ്ഥാന ധനമന്ത്രി തന്റെ അഭിപ്രായം തിരുത്തുകയോ നിലപാട് മാറ്റുകയോ ചെയ്തു കണ്ടില്ല. അതിനാല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണ ബിരുദമുണ്ടെങ്കിലും സംസ്ഥാന ധനമന്ത്രിയുടെ അഭിപ്രായം പണ്ഡിതോചിതമായില്ലെന്നു മാത്രമല്ല രാഷ്ട്രീയ പ്രേരിതമായിരുന്നു. കേന്ദ്ര ബജറ്റില്‍ മന്ത്രി ഐസക്ക് എന്തെങ്കിലും നല്ല വശം കണ്ടെങ്കിലേ അത്ഭുതമുള്ളു. സാമ്പത്തിക ശാസ്ത്രം വിസ്മരിച്ച് അദ്ദേഹം ബജറ്റിനെപ്പറ്റി കക്ഷിരാഷ്ട്രീയം പറയുകയാണ് ചെയ്തത്.
ദൗര്‍ഭാഗ്യവശാല്‍ മന്ത്രി ഐസക്ക് നമ്മുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ടിരിക്കുകയാണ്. ബജറ്റ് വായിച്ചു തീരുന്നതിനു മുമ്പ് കേരളത്തെ അവഗണിച്ചു എന്ന് മുന്‍വിധിയോടെ അഭിപ്രായം തട്ടിവിട്ട മന്ത്രി ഐസക്കിന്റെ ശ്രദ്ധയിലേയ്ക്ക് സി. ആന്‍ഡ് എ.ജി റിപ്പോര്‍ട്ടിലെ ഒരു വിവരം കൊണ്ടുവരികയാണ്. 6 കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സുവര്‍ണ ജയന്തി ഷഹാരി റോസ്ഗാര്‍ യോജന, സംയോജിത പാര്‍പ്പിട-ചേരിവികസന പദ്ധതി, സമ്പൂര്‍ണ ശുചീകരണ പരിപാടി, തരിശ് ഭൂമി വികസന പദ്ധതി, ചെറുകിട-ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം, ജവഹര്‍ സ്മാരക ദേശീയ നഗര പുനരുദ്ധാരണ മിഷന്‍ എന്നിവയുടെ നടത്തിപ്പില്‍ കേരളം ഗുരുതരമായ വീഴ്ചവരുത്തിയെന്നാണ് സി. ആന്‍ഡ് എ.ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.
6 പദ്ധതികള്‍ക്കു കൂടി 312.37 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നു. അതില്‍ വെറും 61.34 കോടി രൂപയാണ് ചെലവാക്കപ്പെട്ടത്. ചെറുകിട-ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് നീക്കിവച്ച 128.52 കോടി രൂപയില്‍ നിന്ന് ഒരു നയാ പൈസപോലും കേരളം ഉപയോഗിച്ചില്ല. മറ്റുള്ള 5 പദ്ധതി തുകയുടെ 15 ശതമാനം മാത്രമാണ് വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. സംയോജിത പാര്‍പ്പിട-ചേരി വികസന പദ്ധതിയുടെ നടത്തിപ്പില്‍ സംഭവിച്ച വീഴ്ച എത്ര വലുതാണെന്ന് നോക്കുക. 44.36 കോടി രൂപ ഈ പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്രം അനുവദിച്ചപ്പോള്‍ കേരളം ഉപയോഗിച്ചത് 6.72 കോടി രൂപ മാത്രം. പദ്ധതി ഫണ്ടിനത്തില്‍ സംസ്ഥാനത്തിന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി 451.74 കോടി രൂപ കേന്ദ്ര ബജറ്റില്‍ നീക്കി വച്ചപ്പോള്‍ കേരളം ചെലവഴിച്ചത് 154.22 കോടി രൂപയാണെന്നും സി.ആന്‍ഡ് എ.ജി റിപ്പോര്‍ട്ട് പറയുന്നു. കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യബന്ധനം, ചെറുകിട ജലസേചനം തുടങ്ങിയ ഉത്പാദന മേഖലയില്‍ കേന്ദ്ര ഫണ്ടിന്റെ വിനിയോഗം 60 ശതമാനമായിരുന്നു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

അടുത്ത ധനകാര്യ വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ മന്ത്രി പ്രണബ് മുഖര്‍ജി വായിച്ചുകൊണ്ടിരിക്കെ കേരളത്തില്‍ നിന്ന് പൊടുന്നനെ ഒരു പ്രതികരണമുണ്ടായി. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റേതായിരുന്നു ആ പ്രതികരണം. 
-°C 