താലിബാന്‍ തീവ്രവാദികള്‍ സിഖുകാരെ വധിച്ച സംഭവത്തെ പാകിസ്ഥാന്‍ അപലപിച്ചു

Imageബെയ്ജിംഗ്‌: രാജ്യത്തെ ന്യുനപക്ഷ സമുദായങ്ങളെ സംരക്ഷിക്കൂന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന്‌ പാക്‌ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ്‌ ഖുറേഷി.

താലിബാന്‍ തീവ്രവാദികള്‍ രണ്ട്‌ സിഖുകാരെ തട്ടിക്കൊണ്ടുപോയി വധിച്ച പശ്ചാത്തലത്തിലാണ്‌ ബെയ്ജിംഗില്‍ സന്ദര്‍ശനം നടത്തുന്ന ഖുറേഷിയുടെ പരാമര്‍ശമുണ്ടായത്‌. താലിബാന്‍ തീവ്രവാദികള്‍ മനുഷ്യത്വമില്ലാത്തവരാണെന്നും അവര്‍ക്ക്‌ വ്യക്തിയെന്നോ മതമെന്നോ സമുദായമെന്നോ വ്യത്യാസമില്ലെന്നും ഖുറേഷി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സിഖുകാരെ പാക്കിസ്ഥാന്‍ എന്നും സ്വാഗതം ചെയ്തിരുന്നു. അവരുടെ സുരക്ഷയ്ക്ക്‌ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞ ഖുറേഷി പാക്കിസ്ഥാനിലുള്ള അവരുടെ മത കേന്ദ്രങ്ങളാണ്‌ സിഖുകാരെ പാക്കിസ്ഥാനിലേക്ക്‌ ആകര്‍ഷിക്കുന്ന ഘടകമെന്നും കൂട്ടിച്ചേര്‍ത്തു. ലഹോറിലും പഞ്ചാബിലുമുള്ള അവരുടെ വിശുദ്ധ സ്ഥലങ്ങളാണ്‌ അവരെ പാകിസ്ഥാനില്‍ വരുന്നതിന്‌ പ്രേരിപ്പിക്കുന്നത്‌.


ഒരേ ഭാഷ സംസാരിക്കുന്ന ഇവരുമായി പാക്‌ ജനതയ്ക്ക്‌ നല്ല സൗഹൃദമാണുള്ളതെന്നും അവരുടെ വിശുദ്ധ സ്ഥലങ്ങള്‍ പരമാവധി നല്ല നിലയില്‍ സംരക്ഷിക്കുന്നുണ്ടെന്നും ഖുറേഷി കൂട്ടി ചേര്‍ത്തു. താലിബാന്‍ ശക്തികേന്ദ്രമായ സ്വാത്ത്‌ താഴ്‌വര പ്രദേശങ്ങളില്‍ നിന്ന്‌ തീവ്രവാദികള്‍ പണത്തിന്‌ വേണ്ടി തട്ടികൊണ്ട്‌ പോയി കഴുത്തറുത്ത്‌ കൊന്ന രണ്ട്‌ സിഖുകാരെ കൂടാതെ ഏതാനുംപേരെ കൂടി താലിബാന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls