ഉസ്മാനിയ സര്‍വകലാശാലയില്‍ സൈന്യം തുടരണം: സുപ്രീം കോടതി

Imageന്യൂഡല്‍ഹി: തെലങ്കാന പ്രക്ഷോഭത്തിന്റെ കേന്ദ്രവേദിയായ ഉസ്മാനിയ സര്‍വകലാശാലയില്‍ അര്‍ധസൈനിക വിഭാഗം തുടരണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ആന്ധ്രപ്രദേശ്‌ ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ്‌ സുപ്രീംകോടതി നിര്‍ദ്ദേശം.

സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം സൈന്യം പ്രവര്‍ത്തിക്കേണ്ടത്‌. ക്യാമ്പസിനുള്ളില്‍ ഒരുതരത്തിലുള്ള പെരുമാറ്റക്കേടും അര്‍ധസൈന്യത്തില്‍നിന്ന്‌ ഉണ്ടാവാന്‍ പാടില്ലെന്ന്‌ ജസ്റ്റിസുമാരായ ജി.എസ്‌ സിങ്ങ്‌വിയും ടി.എസ്‌ താക്കൂറും അടങ്ങുന്ന ബഞ്ച്‌ വിധിച്ചു. ഈ കാര്യവും സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഉറപ്പുവരുത്തണം. സര്‍വകലാശാല കാമ്പസില്‍നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന ഉത്തരവ്‌ പതിനാറിനാണ്‌ ആന്ധ്ര ഹൈക്കോടതി പുറപ്പെടുവിച്ചത്‌. ഇതിനെ ചോദ്യം ചെയ്താണ്‌ ആന്ധ്ര സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്‌.
തെലങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ക്യാമ്പസിനുള്ളില്‍ അവര്‍ ഉണ്ടാകാമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ ഇതിനെ ശക്തമായി എതിര്‍ത്തു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls