കേരളം ആവശ്യപ്പട്ടാല്‍ മാത്രം സഹായം: ജയറാം രമേശ്‌

Imageകൊച്ചി: കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ കേര ളത്തിനുതീരദേശ പരിപാലന പദ്ധ തിക്കായി ലോകബാങ്കിന്റെ സഹാ യത്തോടെ അനുവദിച്ച 1200 കോടി രൂപ യുടെ ധനസഹായം നല്‍ കുകയുള്ളൂവെന്നു വനംപരിസ്ഥിതി വകുപ്പ്‌ മന്ത്രി ജയറാം രമേശ്‌.

ലോകബാങ്കിന്റെ സഹായം സ്വീ കരിക്കുന്നതില്‍ കേരളം എതിര്‍പ്പ്‌ പ്രക ടിപ്പിക്കാറുള്ളതു കൊണ്ടാണു പദ്ധ തിയില്‍ ഉള്‍പ്പെടുത്താത്തത്‌. സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ കേരളത്തെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തയാറാണ്‌. കേരളം ലോകബാങ്ക്‌ ധനസഹായം സ്വീക രിക്കുന്നതില്‍ എതിര്‍പ്പ്‌ പ്രക ടിപ്പിക്കുമ്പോഴും പശ്ചിമബംഗാള്‍ ഇക്കാ ഋയത്തില്‍ പ്രായോഗിക നിലപാടാണു സ്വീകരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ്‌. തീരദേശനിയന്ത്രണ വിജ്ഞാപനം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചു മത്സ്യത്തൊഴിലാളികളും പ്രാദേശിക ജനങ്ങളുമായി കൊച്ചിയില്‍ നടത്തിയ പൊതുചര്‍ച്ചയില്‍ സംസാ രിക്കുകയായിരുന്നു അദ്ദേഹം.


തീരദേശ പരിപാലന പദ്ധതിയില്‍ പശ്ചിമബംഗാള്‍, ഗുജറാത്ത്‌, ഒറീസ്സ, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പശ്ചിമബംഗാള്‍ താ ത്പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു 200 കോടി രൂപ അനുവദിക്കാന്‍ തീരു മാനിച്ചിട്ടുണ്ട്‌. പ്രായോഗികമായ നി ലപാടുകളാണു പശ്ചിമബംഗാളിന്റേതെന്ന്‌ അദ്ദേഹം പറഞ്ഞു. പദ്ധതിപ്രകാരം ഗുജറാത്തിനു 300 കോടിയും ഒറീസയ്ക്കു 200 കോടിയും തമിഴ്‌നാടിനു 100 കോടിയും നല്‍കും. തീരദേശനിയന്ത്രണമേഖല വിജ്ഞാ പനത്തില്‍ കേരളത്തിനു പ്രാധാന്യം നല്‍കുമെന്നു ജയറാം രമേശ്‌ വൃക്തമാക്കി. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ മത്സ്യ ത്തൊഴിലാളികളുള്ള സംസ്ഥാനമെന്ന നിലയ്ക്കു കേരളത്തിന്‌ ഈ വിജ്ഞാ പനം ഗുണപ്പെടുമെന്ന്‌ അദ്ദേഹം വൃക്ത മാക്കി. പരമ്പരാഗത മത്സ്യ ത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംര ക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തില്‍ തീരേ‍ ദശപരിപാലന നിയമം വ്യാപകമായി ലം ഘിക്കപ്പെടുന്നുണ്ട്‌.

 

തീരദേശത്തെ അവി കസിത മേഖലയില്‍ നടക്കുന്ന കൈ യേറ്റങ്ങള്‍ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്‌. അനധികൃതമായ കായല്‍ കൈയേറ്റങ്ങളാണു കേരളം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. നിയന്ത്രിതമായ മലിനീകരണവും സംസ്ഥാനത്തെ തീരദേശമേഖലയെ ദോഷ കരമായി ബാധിക്കുന്നുണ്ട്‌. ശുദ്ധീ കരി ക്കാത്ത മലിനജലം മറൈ ന്‍ഡ്രൈവിലെ കായ ലിലേക്ക്‌ ഒഴുക്കി വിടു ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇതു ജല നിയമത്തിന്റെ ലംഘനമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശ നിയന്ത്രണ മേഖലയിലെ അനധികൃത നിര്‍മാണങ്ങളും മറ്റും തിരിച്ചറിയുന്നതിനായി രാജ്യത്തെ തീര ദേശ നിയന്ത്രണമേഖലയുടെ സാറ്റലൈറ്റ്‌ മാപ്പിങ്‌ തയാറാക്കുന്ന പദ്ധതി ആരംഭിച്ചു. കേരളത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തീരദേശ നിയന്ത്രണ മേഖലയുടെ മാപ്പ്‌ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്റ്റോബറോടെ തുറമുഖങ്ങളുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട്‌ ലഭിച്ചതിനു ശേഷം മാത്രമെ രാജ്യത്തു പുതിയ തുറമുഖങ്ങള്‍ അനുവദിക്കുന്നതു പരിഗണിക്കുകയുള്ളൂവെന്നും ജയറാം രമേശ്‌ വൃക്തമാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls