| സാമൂഹിക നീതിയിലെ വൈരുദ്ധ്യങ്ങള്‍ |
|
ഒന്ന് പിന്നോക്കാവസ്ഥ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഫലമാണെന്ന്. രണ്ട് ഭൂപരിഷ്ക്കരണം മുന്നോക്കക്കാരെ ദരിദ്രരാക്കി. മൂന്ന് പിന്നോക്കക്കാര്‍ സംവരണം സ്വയം ഉപേക്ഷിക്കണം. ഇതില്‍ ആദ്യത്തെക്കാര്യം ശരിയെങ്കില്‍ എന്തുകൊണ്ട് ബ്രിട്ടീഷ്മേല്‍കോയ്മയില്‍ മുന്നാക്കക്കാര്‍ക്ക് ക്ഷീണമുണ്ടായില്ല? അവര്‍ സമ്പന്നരും അധികാരം കയ്യാളുന്നവരും സമൂഹത്തില്‍ സ്ഥാനമുള്ളവരുമായിരുന്നു. സംവരണത്തിന്റെ ഭരണഘടനാഅസംബ്ലി ചര്‍ച്ചകളും ഭരണഘടനാവ്യവസ്ഥയും പരിശോധിച്ചാല്‍ ഇന്ത്യയുടെ സാമൂഹികവ്യവസ്ഥിതി തന്നെയാണ് പിന്നോക്കരെ സൃഷ്ടിച്ചതെന്നുകാണാം. അതായത് ജാതിവ്യവസ്ഥ. അത് കോടതി കാണാതെപോയത് സാമൂഹ്യചരിത്രത്തിന് വിരുദ്ധമാണ്.
ചാതുര്‍വര്‍ണ്ണ്യശ്രേണിയിലെ പഞ്ചമരാണ് ഇന്ത്യയിലെ അയിത്തജാതിക്കാര്‍. അവര്‍ ഭൂമിയുടെ അധിപതികളായിരുന്നില്ല. സമ്പത്തിന്റെ ഉറവിടം ഭൂമിയാണ് അതില്ലാത്തവന്‍ ദരിദ്രര്‍ മാത്രവുമല്ല അവന്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും സമ്പത്തില്ലെന്നതിനാല്‍ പിന്‍തള്ളപ്പെട്ടൂ. അതുംപോരാഞ്ഞ് പിന്നോക്കക്കാരന്‍ വിദ്യപഠിയ്ക്കരുതെന്ന സ്മൃതികള്‍ ഭരണം നടത്തി. ഈ പാശ്ചാത്തലത്തിലാണ് ഭരണഘടനാശില്‍പികള്‍ സംവരണം കൊണ്ടുവന്നത്. മണ്ഡല്‍ കേസ് എന്നുപറയുന്ന ഇന്ദ്രസാഹ്നി കേസ്സില്‍പോലും സാമ്പത്തീക സംവരണം കോടതി തള്ളി. രണ്ടാമതു പറഞ്ഞ ഭൂപരിഷ്ക്കരണം ജന്മി-കുടിയാന്‍ വ്യവസ്ഥയെതകര്‍ത്തു.
മരണമൊഴിയില്‍ ദിനേശ് ഗോസ്വാമി താന്‍ ആത്മഹത്യാശ്രമം നടത്തിയതല്ലെന്നും തന്നെ പെട്രോളൊഴിച്ച് കത്തിച്ചതാണെന്നും മരണമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനോടുപറഞ്ഞു. ഇടയ്ക്കുവന്നുകയറിയിരുന്ന വൃദ്ധ യുവതുര്‍ക്കി ചന്ദ്രശേഖറോ പിന്‍മുറക്കാരോ നടപടി എടുത്തില്ല. മണ്ഡല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ഉന്നതവിദ്യാഭ്യാസ സംവരണം അര്‍ജ്ജുന്‍സിംഗ് എന്ന മാനവശേഷി മന്ത്രിയുടെ ഒറ്റവാശിക്ക് ഭരണഘടനയില്‍ 93-ാം ദേഭഗതിപ്രകാരം അനുഛേദം 15ല്‍ ഉപവകുപ്പ് 5 എഴുതി ചേര്‍ത്ത്നടപ്പാക്കിക്കാന്‍ നോക്കിയപ്പോള്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അധ്യാപകരും ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും പണിമുടക്കും പഠിപ്പുമുടക്കും നടത്തി നിരവധി രോഗികളെ കൊന്നു. പണിമുടക്കിയവരോട് ഉദാരസമീപനമായിരുന്നു എല്ലാവര്‍ക്കും. പണിമുടക്കിനുനേതൃത്വം നല്‍കിയ സ്ഥാപനമേധാവിക്ക് വീരപരിവേഷമായിരുന്നു.
പിന്നോക്കക്കാരനോ, ദളിതനോ ആയിരുന്നെങ്കില്‍ ഐ.പി.സി. 302 ന് ഇപ്പോള്‍ തൂക്കുപുള്ളിയായി കഴിഞ്ഞേനേ! അനുഛേദം 15(5) ചോദ്യംചെയ്ത് ഹര്‍ജിവന്നപ്പോള്‍ കോടതി പറഞ്ഞത് എല്ലാവരും പിന്നോക്കക്കാരാവാന്‍ മത്സരിക്കുന്നു എന്നാണ്. ഒടുവില്‍ ക്രീമിലെയര്‍� തത്വം ഉള്‍പ്പെടുത്തി സംവരണം നടപ്പാക്കി. ഭരണഘടനയിലില്ലാത്ത ക്രീമിലെയര്‍ ഫലത്തില്‍ സംവരണം ഇല്ലാതാക്കുന്നു. ഇതാണ് �ക്രീമിലെയര്‍� ഉപജ്ഞാതാക്കളുടെ ബുദ്ധി. പട്ടികജാതിക്കാര്‍ക്ക് ക്രീമിലെയര്‍ വേണമെന്നകോടതി വിധി മറിമടക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നിയമമുണ്ടാക്കി അവരെ രക്ഷപ്പെടുത്തി. പിന്നോക്കക്കാരെ രക്ഷിക്കാന്‍ ആരുണ്ട്? ക്രീമിലെയറിന്റെ സാക്ഷാല്‍ ഉപജ്ഞാതാവ് ഇ.എം.ശങ്കരന്‍ നമ്പൂതിരിയാണ്. സംവരണം സാമ്പത്തികോന്നമനത്തിനാണെന്നൊരു ശക്തമായ വാദം നിരത്തുന്നത് കുടിലതന്ത്രമാണ്. അധികാരത്തിലെ പങ്കാണ് സംവരണം. ഈ പ്രമാണം ജുഡീഷ്യറിയിലുടെ അട്ടിമറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതിന്റെ തെളിവാണ് ഭരണഘടനയില്‍ പറയാത്ത ക്രീമിലെയര്‍.
ഇന്ത്യന്‍ ഭരണഘടന അതിന്റെ ആയുസ്സിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ഭരണഘടനാവ്യവസ്ഥകളുടെ നഗ്നമായ ലംഘനം പൗരനല്ല നടത്തുന്നത്. അധികാരസ്ഥാനങ്ങളിലിരിയ്ക്കുന്നവരാണ് അതുചെയ്യുന്നത്. അതുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി വിധിവന്നപ്പോള്‍ പലരും തല ഒട്ടകപക്ഷിയെപ്പോലെ പൂഴ്ത്തിനില്‍ക്കുന്നത്. പ്രശ്നം ജുഡീഷ്യറി വേഴ്സസ് ആര്‍.ടി.എ എന്നാണ് ചിലര്‍ പറയുന്നത്. ഒന്നുകൂടി ആവര്‍ത്തിക്കുന്നു. ഈ രാജ്യം എങ്ങനെ രക്ഷപ്പെടും!
|
| < മുന്‍ പേജ് | അടുത്തത് > |
|---|

വി.പി രമേശന്‍ 
-°C 