അപക്വ രാഷ്ട്രീയ സമീപനങ്ങള്‍ സി പി എം അപചയത്തിന്‌ കാരണം: ചെന്നിത്തല

Imageതിരുവനന്തപുരം: അപക്വമായ രാഷ്ട്രീയ സമീപനങ്ങളും നയങ്ങളുമാണ്‌ സി.പി.എമ്മിന്റെ അപചയത്തിന്‌ കാരണമെന്ന്‌ കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു.

പ്രശസ്ത ഗ്രന്ഥകാരനും വീക്ഷണം ന്യൂസ്‌ എഡിറ്ററുമായ ഇ.വി. ശ്രീധരന്റെ 'കേരള കമ്മ്യൂണിസത്തിലെ പ്രശ്നങ്ങള്‍' എന്ന കൃതിയുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ലോക ചരിത്രത്തില്‍ മാനവികതയുടെ പ്രത്യേയശാസ്ത്രമായി നിലനിന്നിരുന്ന കമ്മ്യൂണിസം ഇതിന്‌ വിരുദ്ധമായി നീങ്ങുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. ലോകത്തു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കുണ്ടായ അപചയം ഇന്ത്യലുമുണ്ടായിരിക്കുന്നു. ഇന്ത്യയില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ക്ക്‌ ദീര്‍ഘവീക്ഷണവും പ്രായോഗിക നയങ്ങളും ഇല്ലാതായിരിക്കുന്നു. ഇതിന്‌ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ മന്‍മോഹന്‍ സിംങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചത്‌. ഇത്തരം അബദ്ധമായ തീരുമാനങ്ങള്‍ മുന്‍കാലങ്ങളിലും മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്‌.

 

1942ല്‍ ക്യുറ്റിന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞതും 1962ലെ ചൈനീസ്‌ അതിക്രമത്തെ ന്യായീകരിച്ചതും ഇതിന്‌ തെളിവാണെന്ന്‌ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ നിര്‍ണ്ണായക സ്വാധീനമാണ്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്‌ ഉണ്ടായിരുന്നത്‌. ഫാസിസ്റ്റ്‌ ശക്തികളെ ചെറുക്കുവാന്‍ വേണ്ടി രാജ്യത്തെ മതേതര പുരോഗമന വാദികളുടെ ആഗ്രഹ സാക്ഷാത്കാരം കൂടിയായിരുന്നു യു.പി.എ സര്‍ക്കാരിനുള്ള ഇടതു പിന്തുണ. ഈ കാലഘട്ടം ഇന്ത്യന്‍ രാഷ്ട്രീയം ഇടതുപക്ഷ കക്ഷികളുടെ സുവര്‍ണ്ണ കാലഘട്ടം കൂടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുവാനുള്ള ഇടതുപക്ഷ കക്ഷികളുടെ അപക്വമായ തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ക്ക്‌ വന്‍ തിരിച്ചടിയാണ്‌ നല്‍കിയത്‌. സി.പി.എമ്മിനെ ഇന്ത്യന്‍ രാഷ്ട്രീയത്തേയോ ജനങ്ങളേയോ മനസിലാക്കാന്‍ സാധിക്കുന്നില്ല.

 

പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന സി.പി.എമ്മിന്‌ ഇപ്പോള്‍ കോടീശ്വരന്‍മാരാണ്‌ സഹയാത്രികര്‍. ഇന്ത്യന്‍ ദേശീയതയെ തകിടം മറിക്കുന്ന ചെയ്തികളില്‍ നിന്ന്‌ പിന്‍മാറി ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന്‌ ചെന്നിത്തല പറഞ്ഞു.
സാഹിത്യകാരന്‍മാരും പ്രസ്ഥാനങ്ങളും ഇന്ന്‌ വിവിധ ചേരികളിലാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ താന്‍ മനുഷ്യരുടെ ചേരിയിലാണ്‌ നിലനില്‍ക്കുന്നതെന്ന്‌ പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ള അപൂര്‍വ്വം ചില വ്യക്തിത്വങ്ങളില്‍ ഒരാളാണ്‌ ഇ.വി. ശ്രീധരന്‍ എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ ആശയങ്ങളും അവലോകനങ്ങളും ജനങ്ങള്‍ക്ക്‌ എന്നും പ്രിയപ്പെട്ടതും സമൂഹത്തില്‍ ചലനമുണ്ടാക്കുന്നതാണെന്നും ചടങ്ങില്‍ ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ കേരള കമ്മ്യൂണിസത്തിന്റെ പ്രശ്നങ്ങള്‍ എന്ന കൃതിയുടെ ആദ്യപ്രതി അഡ്വ. സി.കെ. സീതാറാം രമേശ്‌ ചെന്നിത്തലയില്‍ നിന്നും ഏറ്റുവാങ്ങി.

 

പെരുമ്പടവം ശ്രീധരന്‍ ബി.ഡി. ദത്തന്‍, കെ. ശങ്കരനാരായണ പിള്ള, സി.പി. ജോണ്‍, ബാബു പാക്കനാര്‍, സി.വി. പ്രേംകുമാര്‍, പി.ആര്‍. സുശീലന്‍ എന്നിവര്‍ പ്രസംഗിച്ചു. എഴുത്തുകാരന്‍ ഏതു ചേരിയില്‍ എന്ന സംവാദത്തില്‍ ബി. മുരളി പ്രബന്ധം അവതരിപ്പിച്ചു. എസ്‌. സരോജം, ശ്രീകുമാര്‍ പ്രാവച്ചമ്പലം, ഗിരിജ ചന്ദ്രന്‍, തലയില്‍ മനോഹരന്‍ നായര്‍, ശ്രീജിത്ത്‌ ഇരുമ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls