വൃദ്ധയെ കഴുത്തറുത്ത്‌ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കള്‍

Imageകൊട്ടാരക്കര: മരുമകളോടൊപ്പം താമസിച്ചു വന്ന വൃദ്ധയെ കഴുത്തറുത്ത്‌ മരിച്ച നിലയില്‍ വീടിനു സമീപത്തു നിന്നു കണ്ടെത്തി. എഴുകോണ്‍ ഇരുമ്പനങ്ങാട്‌ ചിറ്റാകോട്‌ ആലുവിള വീട്ടില്‍ കാര്‍ത്ത്യായനിയമ്മ (70)യാണ്‌ മരിച്ചത്‌.

ഇന്നലെ രാവിലെ ആറുമണിയോടെയാണ്‌ നാടിനെ നടുക്കിയ മരണവാര്‍ത്ത പുറത്തുവന്നത്‌. എട്ടുമക്കളുള്ള കാര്‍ത്ത്യായനിയമ്മ ഇളയമകന്‍ രമണന്റെ കുടുംബവീട്ടിലാണ്‌ താമസിച്ചിരുന്നത്‌. പുലര്‍ച്ചെ മൂന്ന്‌ മണിയോടെ ഇവരെ കാണാതായതിനെതുടര്‍ന്ന്‌ മരുമകള്‍ ശ്രീജ മകന്‍ അഭിരാജിനെ വിട്ട്‌ അമ്മാവനായ നാണുപിള്ളയെ വിളിച്ചുവരുത്തി അന്വേഷണം നടത്തി. തിരച്ചിലിനൊടുവില്‍ ഇരുപത്തഞ്ച്‌ മീറ്ററോളം ദൂരെയുള്ള കല്ലുവെട്ടാം കുഴിയിലാണ്‌ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്‌. കഴുത്തിന്റെ വലതുഭാഗത്ത്‌ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്‌. ലൂങ്കിയുടുത്ത നിലയില്‍ കമിഴ്‌ന്നായിരുന്നു ജഡം കിടന്നിരുന്നത്‌. സമീപത്തുനിന്ന്‌ മുപ്പതു സെന്റിമീറ്റര്‍ നീളമുള്ള കറിക്കത്തിയും കണ്ടെടുത്തിട്ടുണ്ട്‌. സ്ഥലത്താകെ രക്തം കട്ടപിടിച്ചിട്ടുണ്ട്‌.


രമണന്‍ ഒരാഴ്ച മുന്‍പാണ്‌ സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയത്‌.
സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും കാര്‍ത്ത്യായനി അമ്മ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നും കാണിച്ച്‌ മൂത്തമകന്‍ രാജേന്ദ്രന്‍പിള്ള എഴുകോണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. കൊല്ലം പൊലീസ്‌ സൂപ്രണ്ട്‌ ഹര്‍ഷിതാ അട്ടല്ലൂരി, പുനലൂര്‍ ഡിവൈഎസ്പി റഷീദ്‌, എഴുകോണ്‍ സിഐ റെക്സ്‌ ബോബി അര്‍വിന്‍, എസ്‌ഐ ഷാബു എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക്‌ വിദഗ്ദ്ധരും, ഡോഗ്‌ സ്ക്വാഡും പരിശോധനനടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി. എഴുകോണ്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls