വിടവാങ്ങുന്ന വികസനം; പാഴാവുന്ന പദ്ധതികള്‍

Imageഅമ്പൊടുങ്ങാത്ത ആവനാഴിയുമായി യുഡിഎഫ്‌; ആഴത്തിലേറ്റ മുറിവുമായി എല്‍ഡിഎഫ്‌-3

പി മുഹമ്മദലി
വികസന തൃഷ്ണ ഭരണകൂടങ്ങളുടെ വഴിയും വികസന സംസ്കാരം ജനങ്ങളുടെ ആവശ്യവുമായി തീര്‍ന്ന ഒരു പുതുയുഗമാണ്‌ ലോകത്ത്‌ പിറന്നിരിക്കുന്നത്‌.

ലോകത്തോട്‌ മത്സരിക്കാന്‍ ഇന്ത്യയും ഇതര സംസ്ഥാനങ്ങളോട്‌ മത്സരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഒരു നവോത്ഥാന കാഴ്ചപ്പാടെ ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്‌. ആന്ധ്രയും തമിഴ്‌നാടും കര്‍ണാടകവുമൊക്കെ ഈ ദിശയില്‍ ഏറെ മുന്നേറി കഴിഞ്ഞിട്ടും കേരളം പൊട്ടക്കിണറിലെ തവളയുടെ അവസ്ഥയിലാണ്‌. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സംഹാര സമരങ്ങളിലൂടെ വികസനം തടയുക; ഭരണത്തിലേറുമ്പോള്‍ കപട പ്രത്യയശാസ്ത്രത്താല്‍ അതിന്‌ തടയിടുക. സി പി എമ്മിന്റെ വികസന കാഴ്ചപ്പാട്‌ ഇന്ന്‌ കേരളത്തെ അവികസനത്തിന്റെ മരുപ്പറമ്പിലാണ്‌ തളച്ചിട്ടിരിക്കുന്നത്‌. പട്ടി പുല്ലുതിന്നുകയുമില്ല; പശുവിനെ തിന്നാന്‍ അനുവദിക്കുകയുമില്ല എന്ന കാഴ്ചപ്പാട്‌ കേരളത്തിന്റെ കൊടും ശാപമായാണ്‌ മാറിയിരിക്കുന്നത്‌. ഇടത്‌ മുന്നണി വികസന പ്രവര്‍ത്തനങ്ങള്‍ സ്വയം ആവിഷ്ക്കരിക്കുകയുമില്ല; കേന്ദ്രം ആവിഷ്ക്കരിക്കുന്ന വികസനത്തിന്‌ പിന്തുണ നല്‍കുകയുമില്ല എന്നത്‌ കേരളത്തിന്റെ ദുര്‍വിധിയായി തീര്‍ന്നിരിക്കുന്നു.


എല്ലാ വികസനത്തിനും തടസ്സം മുഖ്യമന്ത്രിയാണെന്ന്‌ ആക്ഷേപിക്കുന്ന പാര്‍ട്ടിയും മന്ത്രിമാരും; വികസനത്തിന്റെ മറവില്‍ മന്ത്രിമാര്‍ അഴിമതി നടത്തുന്നുവെന്ന്‌ സംശയിക്കുന്ന മുഖ്യമന്ത്രി; പാര്‍ട്ടിയിലെയും മുന്നണിയിലെ അവിശ്വാസവും ഭിന്നതയും കേരളത്തിന്റെ എല്ലാ അവസരങ്ങളും പാഴാക്കുകയാണ്‌. 2005ല്‍ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ മികച്ച രണ്ടാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായിരുന്നു കേരളം. അസോസിയേറ്റഡ്‌ ചേംബര്‍ ഓഫ്‌ ഇന്‍ഡസ്ട്രീസ്‌ ആന്റ്‌ കൊമേഴ്സിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്‌ പ്രകാരം കേരളം ഇന്ന്‌ ഇരുപതാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടിരിക്കുകയാണ്‌. യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ചര്‍ച്ച ആരംഭിച്ചതും ധാരണപത്രങ്ങള്‍ ഒപ്പ്‌ വെച്ചതുമായ ഒട്ടനവധി വ്യവസായങ്ങള്‍ ഇടത്‌ മുന്നണിയുടെ നിഷേധാത്മക നയം കാരണം മനം മടുത്തു മറ്റു സംസ്ഥാനങ്ങളിലേക്ക്‌ മടങ്ങിപ്പോവുകയുണ്ടായി. ഒമ്പതോളം വലിയ വ്യവസായങ്ങള്‍ക്ക്‌ മുതല്‍ മുടക്കാന്‍ സന്നദ്ധമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നെങ്കിലും ഒരെണ്ണത്തിന്‌ പോലും സൗകര്യമേര്‍പ്പെടുത്താന്‍ ഇടത്‌ ഭരണകൂടം താല്‍പര്യം കാണിച്ചില്ല. കഞ്ചിക്കോട്ടെ കോച്ച്‌ ഫാക്ടറിയുടെ പ്രഖ്യാപനം നടന്നിട്ട്‌ രണ്ടു വര്‍ഷത്തിലേറെയായി.

 

ഒരു സെന്റ്‌ ഭൂമി പോലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിയുടെയും അവസ്ഥ ഇതു തന്നെ. ഇടുക്കിയിലെ സ്പൈസസ്‌ പാര്‍ക്ക്‌ ഒരു അഭിമാന സംരംഭമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കാത്തത്‌ കാരണം ഈ പദ്ധതിയും സ്തംഭനത്തിലാണ്‌. അന്താരാഷ്ട്ര പ്രാധാന്യമുള്ള വല്ലാര്‍പ്പാടം പദ്ധതി ഇഴഞ്ഞു നീങ്ങാന്‍ കാരണവും മറ്റൊന്നല്ല. യു ഡി എഫ്‌ ഭരണത്തില്‍ കേരളം തേടിയെത്തിയ സ്മാര്‍ട്ട്‌ സിറ്റിയെ തടസ്സങ്ങളുടെ നൂലാമാലകളില്‍ കുരുക്കിയിട്ട്‌ വെറും തറക്കല്ല്‌ പദ്ധതിയായി എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അധഃപതിപ്പിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ വികസന കാര്യത്തിലും തടസ്സം സംസ്ഥാന സര്‍ക്കാര്‍ തന്നെ. കൊച്ചിയുടെ തീരാത്ത ഗതാഗതക്കുരുക്കിന്‌ അറുതി കാണാന്‍ കേന്ദ്ര സഹായത്തോടെ പ്രഖ്യാപിച്ച മെട്രോ റയില്‍വെ, വോള്‍വോ ബസ്‌ തുടങ്ങിയ സംരംഭങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ തിമിരം കാരണം ഇന്നും വെളിച്ചം കാണാത്ത പദ്ധതികളായി ഇരുളില്‍ കഴിയുകയാണ്‌. ആത്മഹത്യയുടെയും നാശത്തിന്റെയും മുനമ്പില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ ആവിഷ്ക്കരിച്ച കുട്ടനാട്‌ പാക്കേജ്‌, ഇടുക്കി പാക്കേജ്‌ എന്നിവയും മൂക്ക്‌ മുറിച്ചു സംസ്ഥാന സര്‍ക്കാര്‍ ശകുനം മുടക്കിയിരിക്കയാണ്‌.


രാഷ്ട്രീയ കസര്‍ത്തുകള്‍ക്കും പ്രചരണങ്ങള്‍ക്കും വേണ്ടി എല്‍ ഡി എഫ്‌ പ്രഖ്യാപിച്ച പദ്ധതികളുടെയും അവസ്ഥ ഇത്‌ തന്നെ. യു ഡി എഫ്‌ സൃഷ്ടിച്ച വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പിന്തുടര്‍ന്നുകൊണ്ട്‌ ഇടത്‌ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 338.40 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി 951

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls